Tuesday, August 19, 2008


ലോകത്തെ പ്രമുഖ കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ എച്ച്‌.പി. (Hewlett Packard-hp)യുടെ ജനറല്‍ മാനേജര്‍ ആരാണെന്നറിയുമോ. ഒരു ഇന്ത്യക്കാരന്‍. മി. രാജീവ്‌ ഗുപ്‌ത.കമ്പ്യൂട്ടറിന്റെ മദര്‍ബോഡിലെ വളരെ പ്രധാനപ്പെട്ട ഒന്നാണ്‌ അതിലെ പെന്റിയം ചിപ്പ്‌. അതിന്റെ നിര്‍മ്മാതാവാണ്‌ ആരായിരിക്കും. അതും മറ്റൊരു ഇന്ത്യക്കാരന്‍ വിനോദ്‌ ധാം.എങ്കില്‍ ലോകത്തിന്റെ മൂന്നാമത്തെ സമ്പന്നനും ഒരിന്ത്യക്കാരന്‍ തന്നെയാണ്‌.
വിപ്രോ എന്ന സോഫ്‌റ്റ്‌വെയര്‍ കമ്പനിയുടെ മേധാവിയും അതിന്റെ സി.ഇ.ഒ യുമായ അസിം പ്രേംജി.ഇന്ന്‌ ലോകത്തിലെ ഏറ്റവുമധികം ജനങ്ങള്‍ ഉപയോഗിക്കുന്ന ഒരു ഇമെയില്‍ സര്‍വീസാണ്‌ ഹോട്ട്‌മെയില്‍. അതിന്റെ നിര്‍മ്മാതാവ്‌ സബീര്‍ ഭാട്ടിയ എന്ന ഇന്ത്യക്കാരനാണ്‌.അതുപോലെ തന്നെ ലോകത്തിലെ ഏറ്റവും പ്രസിദ്ധിയാര്‍ജ്ജിച്ച എ.ടി. ആന്റ്‌ ടി.ബെല്‍ ലാബിന്റെ പ്രസിഡണ്ടും ഇന്ത്യക്കാരനായ അരുണ്‍ നേത്രാവല്ലിയാണ്‌. ഈ സോഫ്‌റ്റ്‌വെയര്‍ ലാബിലാണ്‌ C, C++ , Unix തുടങ്ങിയ ലോകോത്തര സോഫ്‌റ്റ്‌ വെയറുകള്‍ നിര്‍മ്മിച്ചത്‌.
അതുപോലെ തന്നെ മൈക്രോസോഫ്‌റ്റിന്റെ ടെസ്റ്റിങ്‌ ഡയറക്ടര്‍ MTD (Microsoft Testing Director) of Windows 2000 സഞ്‌ജയ്‌ തേജ്‌വാരിക എന്ന ഇന്ത്യക്കാരനാണ്‌.അതുപോലെ സിറ്റി ബാങ്കിന്റെ ചീഫ്‌ എക്‌സിക്യൂട്ടീവുമാര്‍ മി. വിക്ടര്‍ മെനിസസിനുമൊപ്പം രജത്‌ ഗുപ്‌തയും റാണാ തല്‍വാറുമുണ്ട്‌.
ബില്‍ക്ലിന്റണും ജോര്‍ജ്ജുബുഷും ബില്‍ഗേറ്റ്‌സും വിരാജിച്ച അമേരിക്കയിലെ ആകെയുള്ള ജനസാന്ദ്രതയുടെ ഏതാണ്ട്‌ 1.5 ശതമാനം ഇന്ത്യക്കാരാണ്‌. അതായത്‌ ഉദ്ദേശ്യം 3.22 മില്ല്യണ്‍. അതിനേക്കാള്‍ രസാവഹം എന്താണെന്നുവെച്ചാല്‍ അമേരിക്കയിലെ ആകെയുള്ള ഡോക്ടര്‍മാരില്‍ 38ശതമാനവും ഇന്ത്യക്കാരാണ്‌.എന്നാലോ അമേരിക്കയിലെ ശാസ്‌ത്രജ്ഞന്മാരില്‍ ഏതാണ്ട്‌ 12 ശതമാനത്തോളവും , `നാസ' എന്ന ലോകത്തിലെ അറിയപ്പെടുന്ന ശാസ്‌ത്രഗവേഷണം നടക്കുന്ന പ്രധാന കേന്ദ്രത്തിലെ ശാസ്‌ത്രജ്ഞന്മാരില്‍ 36 ശതമാനവും, സോഫ്‌റ്റ്‌വെയര്‍ സാമൃാജ്യമായ മൈക്രോസോഫ്‌റ്റിലെ തൊഴിലാളികളില്‍ 34 ശതമാനവും, ഐ.ബി.എമ്മിലെ 28 ശതമാനം തൊഴിലാളികളും ഇന്ത്യക്കാരാണ്‌. ഇത്‌ ഒരു നഗ്നസത്യം മാത്രം.
എന്തിനേറെ പറയുന്നു അമേരിക്കയിലെ സീറോക്‌സ്‌ തൊഴിലാളികളില്‍ 13 ശതമാനം പോലും ഇന്ത്യക്കാരാണ്‌.ഈ നഗ്നസത്യങ്ങള്‍ ജര്‍മ്മനിയിലെ ഒരു പ്രമുഖ മാസികയില്‍ പ്രസിദ്ധീകരിച്ച വസ്‌തുതകളാണ്‌. ഇതിനെല്ലാം പുറമെ വേറെയും കുറെ വസ്‌തുതകള്‍ ഉണ്ട്‌.
1. കഴിഞ്ഞ 1000 വര്‍ഷക്കാലത്തിനിടെ ഇന്ത്യ മറ്റൊരു രാജ്യത്തിനെയും അക്രമിച്ചിട്ടില്ല. ഇത്‌ ഏതൊരു ഇന്ത്യക്കാരനും എക്കാലവും അഭിമാനിക്കാവുന്ന വസ്‌തുതയാണ്‌.
2. ലോകത്തിന്റെ നിലനില്‍പ്പിനുപോലും ആധാരമായ എണ്ണല്‍ സംഖ്യകളെ (Numbersystem)യും അതിലെ ഏറ്റവും പ്രധാനപ്പെട്ട '0' വും ഇന്തയിലെ ആര്യഭടനാണ്‌.
3. ഇന്ന്‌ ലോകത്താകമാനം നിരവധി യൂണിവേഴ്‌സിറ്റികള്‍ ഉണ്ടെങ്കിലും ലോകത്തെ ആദ്യത്തെ യൂണിവേഴ്‌സിറ്റി (700ബിസി) നിലനിന്നിരുന്നത്‌ ഇന്ത്യയിലെ തക്ഷശിലയിലാണ്‌. ഏകദേശം 10,500 ഓളം വിദ്യാര്‍ഥികള്‍ ഏകദേശം 60 ഓളം വിഷയങ്ങള്‍ ഇവിടെ പഠിച്ചിരുന്നുവത്രെ. നളന്ദ സര്‍വകലാശാല നാലാം നൂറ്റാണ്ടില്‍പ്പോലും വിദ്യാഭ്യാസ രംഗത്ത്‌ മികച്ച നിലവാരം പുലര്‍ത്തിയിരുന്നു.
4. ഫോര്‍ബ്‌സ്‌ മാസികയുടെ നിരീക്ഷത്തില്‍ കമ്പ്യൂട്ടര്‍ സോഫ്‌റ്റ്‌വെയറുകള്‍ക്ക്‌ അനുയോജ്യമായി ഏറ്റവും നല്ല ഭാഷ സംസ്‌കൃതമാണ്‌.
5. ആരോഗ്യരംഗത്തെ ആദ്യചികിത്സകനായിരുന്നു ശുശ്രുതന്‍. അതുപോലെ വൈദ്യശാസ്‌ത്ര രംഗത്ത്‌ ആയുര്‍വേദത്തിനാണ്‌ ഏറ്റവും പഴക്കമാര്‍ന്ന പാരമ്പര്യമുള്ളത്‌.
6. ഇന്ത്യയായിരുന്നു ഒരുകാലത്ത്‌ ലോകത്തില്‍ ഏറ്റവും സമ്പന്നമായ രാജ്യങ്ങളില്‍ ഒന്ന്‌. പിന്നീട്‌ ഭാരതത്തില്‍ മുളപൊട്ടിയ കപടരാഷ്‌ട്രീയമാണ്‌ ഇന്ത്യയെ ഇന്നത്തെ തരത്തിലുള്ള വികസ്വരരാഷ്ടമാക്കി തീര്‍ത്തത്‌.
7. `നാവിഗേഷന്‍' എന്നത്‌ ഏതാണ്ട്‌ 5000 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ സിന്ധുനദീതട സംസ്‌കാരത്തില്‍ നിന്നും ഉയിര്‍കൊണ്ടതാണ്‌. നാവിഗേഷന്‍ എന്ന ഇംഗ്‌ളീഷ്‌ വാക്ക്‌ ഉണ്ടായതു തന്നെ `നാവിഗത്‌' എന്ന സംസ്‌കൃത വാക്കില്‍ നിന്നുമാണ്‌.
8. `പൈ' ന്റെ വാല്യുവും പൈതഗോറന്‍ സിദ്ധാന്തവും ആറാം നൂറ്റാണ്ടില്‍ ബുദ്ധയാനയാണ്‌ ആദ്യമായി പ്രസ്‌താവിച്ചത്‌. ബ്രിട്ടീഷ്‌ ഗണിതശാസ്‌ത്രജ്ഞന്മാര്‍ അവരുടെ കണ്ടുപിടുത്തങ്ങള്‍ക്ക്‌ എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പേ തന്നെ ബുദ്ധയാനയുടെ ഗണിതശാസ്‌ത്രചിന്തകള്‍ ഉരിത്തിരിഞ്ഞിട്ടുണ്ടെന്ന്‌ 1999 ല്‍ പ്രസ്‌താവിച്ചിരുന്നു.
9. ഗണിതശാസ്‌ത്രത്തിന്റെ നെടുന്തൂണുകളായ ഓള്‍ജിബ്രയും ട്രിഗ്‌നോമെട്രിയും കാല്‍ക്കുലസും ഇന്ത്യയില്‍ നിന്നുമാണ്‌ ഉരുത്തിരിഞ്ഞത്‌. 11 ാം നൂറ്റാണ്ടിലെ ശ്രീധരാചാര്യയാണ്‌ ബീജഗണിതം കണ്ടുപിടിച്ചത്‌.
10. അമേരിക്കയിലെ ജെമ്മോളോജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ നിരീക്ഷണ പ്രകാരം 1896 വരെ ഡയമണ്ടുകള്‍ക്ക്‌ ഇന്ത്യമാത്രമായിരുന്നു ഏക ആശ്രയം.
11. ലോകത്തെ ആദ്യത്തെ റിസര്‍വോയറും ഡാമും നിര്‍മ്മിക്കപ്പെട്ടത്‌ സൗരാഷ്ട്രയിലാണ്‌.
12. ലോകചെസ്‌ചാമ്പ്യന്‍ ഇന്ത്യയിലെ ആനന്ദ്‌ ആയതില്‍ അത്ഭുതമൊന്നുമില്ല. കാരണം ചെസിന്റെ ആവിര്‍ഭാവം ഇന്ത്യയില്‍ നിന്നുമാണ്‌.
13. സര്‍ജറിയുടെ പിതാവ്‌ എന്നറിയപ്പെടുന്ന ശുശ്രുതന്‍ ഇന്ത്യയിലായിരുന്നു. സിസേറിയനും മറ്റും ഉപയോഗിക്കുന്ന അനസ്‌തേഷ്യ വര്‍ഷങ്ങള്‍ക്കു മുമ്പേ ശുശ്രുതന്‍ ഉപയോഗിച്ചു തുടങ്ങിയിരുന്നു.
പല ഇന്ത്യക്കാര്‍ക്കും താനൊരു ഇന്ത്യക്കാരനാണെന്നു പറയാന്‍ അഭിമാനക്കുറവുണ്ട്‌. എന്നാല്‍ ലോകോത്തര ശാസ്‌ത്രജ്ഞനായ ആര്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്‍ ഇന്ത്യയെപ്പറ്റി പറഞ്ഞത്‌ ഇതാണ്‌`നമ്മള്‍ ഇന്ത്യക്കാരോട്‌ പലവിധത്തിലും കടപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച്‌ എണ്ണല്‍സംഖ്യകള്‍ കണ്ടുപിടിച്ചതില്‍. കാരണം ലോകത്തെ മറ്റൊരു കണ്ടുപിടുത്തത്തിനും എണ്ണല്‍ സംഖ്യയില്ലാതെ
ലോകോത്തര എഴുത്തുകാരനായ മാര്‍ക്ക്‌ ടൈ്വന്‍ പറഞ്ഞത്‌ ഇങ്ങനെയാണ്‌.`ഭാരതം മാനുഷിക സംസ്‌കാരത്തിന്റെ ഒരു തൊട്ടിലാണ്‌. പ്രസംഗകലയുടെ ജന്മനാട്‌, ചരിത്രത്തിന്റെ അമ്മ, ഇതിഹാസത്തിന്റെ അപ്പൂപ്പന്‍, പാരമ്പര്യത്തിന്റെ മുതുമുത്തച്ഛന്‍ എല്ലാം ഇന്ത്യയാണ്‌'.ഇത്‌ ഭാരതത്തിന്റെ നേട്ടങ്ങളുടെയും സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഒരിത്തിരി മാത്രം. ഇനിയും എത്രയോകാര്യങ്ങള്‍ പറയുവാനുണ്ട്‌. ഇത്തരം മഹത്‌പാരമ്പര്യമുള്ള ഇന്ത്യയില്‍ ഇന്ന്‌ അരാജകത്വം കിടന്നാടുകയാണ്‌. അഴിമതിയും ധൂര്‍ത്തും കപടരാഷ്ട്രീയവും വര്‍ഗീയചിന്തകളും ഭാരതത്തെ കാര്‍ന്നു തിന്നുകയാണ്‌. അതിന്‌ മറ്റു രാഷ്ട്രങ്ങളും പിന്തുണ നല്‍കുന്നു. കാരണം അവര്‍ക്കറിയാം എല്ലാ ഇന്ത്യക്കാരും ഒരുമിച്ച്‌ ഒരിക്കല്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രമായി മാറാന്‍ സാധ്യതയുള്ളത്‌ ഇന്ത്യയാണ്‌ എന്ന്‌.
വിഡ്‌ഢികളായ ഇന്ത്യക്കാര്‍ക്കുമാത്രം അത്‌ തിരിച്ചറിയാനാവുന്നില്ല. ഹാ ! കഷ്ടം.









Sunday, August 3, 2008



കുസേലന്‍ കഥപറയുന്നു....

എം. മോഹനന്‍ സംവിധാനം ചെയ്‌ത കഥപറയുമ്പോള്‍ എന്ന ചലച്ചിത്രം കേരളത്തില്‍ സാമാന്യം നല്ലനിലവാരത്തിലുള്ള കളക്‌ഷന്‍ റിക്കാര്‍ഡുകള്‍ സൃഷ്ടിച്ചപ്പോള്‍ ടി സിനിമയുടെ കഥാകൃത്ത്‌ പഴയ കൂട്ടുകാരനെ ഒന്നു വിളിച്ചു.
`ഡെയ്‌ അണ്ണാച്ചി....എന്നടാ വിശേഷം...?'
`സൊല്ലി തൊലയെടാ...'
`നാന്‍ ഒരു പടം പിടിച്ചാച്ച്‌...റൊമ്പ വിജയം...അന്തപടത്തിന്‌ ഒരു തമിഴ്‌ റീമേക്ക്‌...`
`മുടിയാത്‌..'

`ലവന്‍ താരയെ വെച്ച്‌ ഒരു ഐറ്റം'
`മുടിയാത്‌...'

`അന്ത പൊമ്പിളെയെ ടൈറ്റ്‌ ഡ്രസ്‌ ഇടീച്ച്‌ ഒരു ഐറ്റം'
`അതിലും കൂടുതലായി ഓഡിയന്‍സ്‌ പലതും കണ്ടാച്ച്‌'
`എന്നാ...ഒരു ഹഫ്‌ സകര്‍ട്ട്‌'`മുടിയാത്‌'`എന്നാ..ഒരു നിക്കറ്‌ പോട്‌'
`മുടിയാത്‌'

`അണ്ണന്‍ ഒരു പണി ചെയ്യ്‌..പെറ്റിക്കോട്ടെങ്കിലും പോട്ട്‌....'
`മുടിയാത്‌...അതിക്ക്‌ കൂടുതല്‍ എല്ലാം കണ്ടാച്ച്‌...'
`എന്നാ...ഒന്നുമേ....ഇടാമെ ഒരു ഐറ്റം'

`കൂ......ള്‍....'

എന്തായാലും നമ്മുടെ കഥപറയുമ്പോളിലെ നായകന്‍ പണി പറ്റിച്ചു. അടുത്ത ദിവസം സിനിമാ വാരികയില്‍ അണ്ണതമ്പിമാരേപ്പോലെ കെട്ടിപ്പിടിച്ച്‌ ഒരു ചിത്രം `കഥപറയുമ്പോള്‍ ' തമിഴ്‌ റീമേക്കില്‍ രജനി നായകനാവുന്നു. എന്തായാലും അളിയനോട്‌ (എം. സുകുമാരന്‍) ഇഷ്ടന്‌ വലിയ കൂറൊന്നുമില്ലെങ്കിലും ഇറക്കിയ കാശ്‌ മുതലക്കാനുള്ള തത്രപ്പാടിലായിരുന്നു പാവം പ്രൊഡ്യൂസറും നായകനും തിരക്കഥാകൃത്തുമായ നമ്മുടെ നായകന്‍.

എന്തായാലും കുസേലന്‍ തിയറ്ററുകളില്‍ തകര്‍ത്തു ഓടിക്കൊണ്ടിരിക്കുന്നു. പശുപതിയെന്ന നടന്റെ നടന വൈഭവം നമ്മുടെ മലയാളത്തിലെ ബാലന്റെ തൊലിയുരിഞ്ഞു കളഞ്ഞു. മലയാളം ബാലന്‍ ശിഷ്ടകാലം മമ്മൂട്ടിയുടെ പടം പൂജിച്ചോളാമെന്ന്‌ പറഞ്ഞ്‌ വീണ്ടും ബാര്‍ബര്‍ പണിക്കു പോകാന്‍ തയ്യാറായി എന്നാണ്‌ കേട്ടു കേള്‍വി.ലവന്‍ താരയുടെ പെര്‍ഫോര്‍മന്‍സ്‌ മുമ്പ്‌ പലതവണ കണ്ടപ്പോഴക്കെ ലവനെ സിനിമയിലേക്ക്‌ പിടിച്ചുയര്‍ത്തിയ ഒരു പാവം സംവിധായകന്റെ ഭാര്യ ഇപ്പോഴും അദ്ദേഹത്തെ നോക്കി കണ്ണുരുട്ടുമത്രെ.`കണ്ടില്ലെ അവക്കടെ കളി...ഇനി കാണിക്കാന്‍ ഒരിത്തിരി സ്ഥലം മാത്രമെ ഉള്ളൂ. ലവള്‌ നിങ്ങടെ സിനിമല്‌ സാരിമാത്രം ഉടുത്തോണ്ട്‌ നിന്നൂന്ന്‌ പറഞ്ഞാ ഞാന്‍ വിശ്വസിക്കില്ല...'പെണ്ണെല്ലെ വര്‍ഗ്ഗം. പാവം ഇഷ്ടന്‍ ഇപ്പോഴും ലവന്‍സിന്റെ പടം വന്നാല്‍ പോസ്റ്ററുപോലും സ്വന്തം ഭാര്യയെ കാണിക്കാറില്ലെന്നാണ്‌ കേട്ടുകള്‍വി. എങ്കിലും പലരും നമ്മുടെ ലവന്‍താരയുടെ ഗ്‌ളാമറിലും പ്രകടനത്തിലും വലീയ പുരോഗതിയൊന്നുമുണ്ടിയല്ലെങ്കിലും കുസേലനില്‍ ലവന്റെ ഒരു പാട്ടുസീനില്‍ മിനിസ്‌കര്‍ട്ടിന്റെ നീളക്കുറവിന്‍ വന്‍പുരോഗതിയുണ്ടായിട്ടുണ്ടെന്ന്‌ തികഞ്ഞ ഒരു ലവന്‍സ്‌ ആരാധകന്‍ കണ്ടെത്തിയുണ്ട്‌.

നമ്മുടെ തമിഴിലെ സൂപ്പര്‍സ്റ്റാര്‍ (സ്റ്റൈല്‍ മന്നന്‍) അശോക്‌ കുമാറിന്‌ പടം തിയറ്ററുകളില്‍ ഓടിയിട്ടും കനത്ത നിരാശ. പഠിച്ചുവെച്ച പുതിയ സ്റ്റൈലുകള്‍ ഒന്നും തനിക്ക്‌ പ്രയോഗിക്കാനുള്ള അവസരം വൃത്തികെട്ട വാസുഅണ്ണന്‍ തന്നില്ലെന്ന്‌. എന്തു പറഞ്ഞാലും തമിഴ്‌മണ്ണില്‍ കൈകുത്തി കാവടിയാടുന്നത്‌ രണ്ടും പരദേശികളാണ്‌. വാസുഅണ്ണനും ആന്ധ്രാക്കാരനായ അശോക(രജനി)ണ്ണനും.കഥപറയുമ്പോള്‍ കേരളത്തില്‍ റിലീസ്‌ ചെയ്‌ത ദിവസം വലീയ തിക്കുംതിരക്കുമൊന്നുമില്ലെങ്കിലും പടത്തിന്റെ `ഇച്ച'ക്കോപ്പിയായ `കുസേലന്‍' 90 കോടിക്കാണ്‌ പിരമിഡ്‌സായ്‌മിറ വിതരണം ഏറ്റെടുത്തത്‌. അവരുടെമുന്നില്‍ ലക്ഷ്യം ഒന്നുമാത്രം.

സൂപ്പര്‍ സ്റ്റാര്‍ അശോക്‌ അണ്ണനെ മൂന്നുദിവസം കൊണ്ട്‌ കഴിയുന്നത്ര വിറ്റഴിക്കുക.മുക്കില്ലാരാജ്യത്ത്‌ മുറിമൂക്കന്‍ രാജാവെന്നവണ്ണം സാമാന്യം ജനങ്ങളുടെ കാശുവാരി പാടത്തിടാന്‍ മുളകുപാടം ഫിലിംസിന്‌ കഴിഞ്ഞിട്ടുണ്ട്‌. ജനങ്ങളെ പിഴിഞ്ഞ്‌ പള്ളവീര്‍പ്പിച്ച മാടമ്പിയും കമ്പ്യൂട്ടര്‍ യുഗമാണെന്ന വ്യാജേന വന്ന വെളിച്ചമില്ലാത്ത മിന്നാമിന്നിക്കൂട്ടവും ഞരങ്ങി നീങ്ങുന്നുണ്ടെങ്കിലും ഈ ബഹളത്തിനിടയില്‍ പറന്നിറങ്ങിയ പരുന്ത്‌ രണ്ട്‌ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എവിടേക്കോ പറന്നുപോയി.

Friday, August 1, 2008

എലിയും കടലയും ! ?


കോട്ടയം മെഡിക്കല്‍കോളേജ്‌ പരിസരത്തെ ഹോട്ടലില്‍ നിന്ന്‌
ലഭിച്ച കടലക്കറിയോടൊപ്പമുള്ള വെന്ത എലി

എലിയും കടലയും ! ?

കാലങ്ങള്‍ക്കു മുമ്പേ നിലവിലുള്ള ഒരു ചൊല്ലാണ്‌ `പുട്ടും കടലയും അടിക്കുക' എന്നത്‌. മറ്റൊരര്‍ത്ഥത്തില്‍, കിട്ടിയ രൂപയ്‌ക്ക്‌ ആഘോഷിക്കുക എന്നൊര്‍ത്ഥവും ഇതിനുണ്ട്‌. എന്നാല്‍ ചേര്‍ത്തല ആര്‍.ആര്‍. പുരത്തെ പള്ളിപ്പുറം സ്വദേശിയായ വടക്കേവേളിയില്‍ ബേബി ഇനിയെന്തായാലും കടയില്‍ ചെന്ന്‌ `പുട്ടും കടലയും' കഴിക്കുമോ എന്ന്‌ സംശയമാണ്‌.
സംഭവം നടക്കുന്നത്‌ കര്‍ക്കടകം 1-ാം തിയതി വെള്ളിയാഴ്‌ച (ആഗസ്‌ത്‌ 2008) രാവിലെ പതിനൊന്നരയ്‌ക്ക്‌. കോട്ടയം മെഡിക്കല്‍ കോളേജ്‌ ആസ്‌പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ ബന്ധുവിന്‌ പ്രഭാതഭക്ഷണം വാങ്ങിക്കാനാണ്‌ ബേബി ഗാന്ധിനഗറിലെ മെഡിക്കല്‍ കോളേജ്‌ പരിസരത്തെ ഒരു ഹോട്ടലില്‍ എത്തിയത്‌. പ്ലാസ്റ്റിക്‌ കവറില്‍ പൊതിഞ്ഞു നല്‍കിയ ഇടിയപ്പവും കടലക്കറിയും അയാള്‍ വാങ്ങി തിരികെ വാര്‍ഡിലെത്തി. വിശപ്പൂമൂലം ആര്‍ത്തിപൂണ്ട്‌ കവര്‍ പൊളിച്ചപ്പോള്‍ സാക്ഷാല്‍ ഗണേശ വാഹനം വെന്തളിഞ്ഞ്‌ കടലക്കറിയോടൊപ്പം. ഉടനെ ബേബി എഴുന്നേറ്റ്‌ നിന്ന്‌ കൈകൂപ്പിയെങ്കിലും അയാള്‍ ഒരു നിമിഷം `അന്യന്‍'നായി.പ്രതികരണ ശേഷി സടകുടഞ്ഞ്‌ എഴുന്നേറ്റു.
അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഏമാന്റെ മുന്നില്‍ ചീറിപ്പാഞ്ഞെത്തി ബേബി തന്റെ സെ്‌പഷ്യല്‍ ഡിഷിനെക്കുറിച്ച്‌ വിവരിച്ചു. ഏമാന്‍ ഞെട്ടി. എന്തുകൊണ്ടോ അയാള്‍ക്ക്‌ ഇത്തിരി കുബുദ്ധി തോന്നി. അയാള്‍ സംഭവം മാലോകരെ മുഴുവന്‍ അറിയിച്ചു. പക്ഷേ, നഷ്ടങ്ങളെല്ലാം ഹോട്ടലുകാര്‍ക്കും. അതിവിശേഷമായി തയ്യാറാക്കിയിരുന്ന `എലിക്കടല' വിഭവം ഇന്ന്‌ കേരള ജനതമുഴുവന്‍ അറിഞ്ഞിരിക്കുന്നു. ഇനിയും പുതിയ വിഭവങ്ങള്‍ നിര്‍മ്മിക്കാന്‍ എന്തായാലും അവര്‍ക്കിനി കുറച്ചുകാലം കാത്തിരിക്കേണ്ടി വരും. കാരണം സംഭവത്തെക്കുറിച്ചറിഞ്ഞ നിമിഷം നമ്മുടെ അധികൃതര്‍ ഒരു തോന്ന്യാസം കാണിച്ചു. ഇഷ്ടന്മാരുടെ കടയങ്ങട്‌ പൂട്ടിച്ചു. അല്ലെങ്കില്‍ അടുത്ത ദിവസം പത്രങ്ങളില്‍ വാര്‍ത്ത വന്നുകഴിയുമ്പോള്‍ വിഭവത്തിന്‌ ഡിമാന്റ്‌ കൂടിയാലോ.
വാല്‍ക്കഷ്‌ണം:ഇന്നത്തെ പാചകരംഗം: ആദ്യം രണ്ട്‌ കപ്പ്‌ അരച്ച തേങ്ങ, എലി തോലിയുരിഞ്ഞത്‌ രണ്ടെണ്ണം (മുഴുത്തത്‌ പാടില്ല, ചുണ്ടെലിക്ക്‌ സ്വാദ്‌ കൂടും), കുരുമുളക്‌, കുറച്ച്‌ വേവിച്ച കടല........(കടപ്പാട്‌: മാതൃഭൂമി ദിനപ്പത്രം)
 
onlinedegreeadvantage.com/
online college degrees